2013 ഫെബ്രുവരി 3, ഞായറാഴ്‌ച

മരണമെന്ന കോമാളി


മാസാവസാനം ആയതിനാലാകം പണം അയക്കാന്‍ വരുന്നവരുടെ എണ്ണം രണ്ടു മൂന്നു ദിവസമായി വളരെ കുറവായിരുന്നു. ഒറ്റക്കും തെറ്റക്കും വരുന്നവരാകട്ടെ ചിന്തകളുടെ കാടു കയറ്റത്തില്‍ നിന്നും അല്പ്പം ആശ്വാസം നല്കുകയും ചെയ്തു. ഇതിനിടക്കെപ്പോയോ വന്ന കാഞ്ഞങ്ങാട് സ്വദേശി ശംസീറിന്റെ ബേജാര്‍ എന്നെയും അല്പ്പം പരിഭ്രമത്തിലാക്കി. 


      കൊണ്ട് വന്ന പേപ്പറിലുള്ള പോലെ തന്നെയാണോ  അക്കൌണ്ട് എന്നു പരിശോധിച്ചിട്ടു അയക്കാനായിരുന്നു ശംസീറിന്റെ ആവശ്യം. സംശയ നിവാരണം നടത്താന്‍ കീ ബോര്‍ഡും മൌസും കുറെ കുത്തലും മാന്തലും ഏറ്റതല്ലാതെ ഫലമൊന്നുമുണ്ടായില്ല. ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ ജാള്യത ഒരു വശത്ത്, അല്ലാപ്പാ നിങ്ങളെന്താ രാവിലെ തന്നെ  മനുഷ്യന്റെ തല തിന്നാന്‍ വന്നതാണോ എന്ന രൂപത്തിലുള്ള എന്റെ മുഖ ഭാവവും കൂടി ആയപ്പോള്‍ എങ്ങിനെയെങ്കിലും അയച്ചാല്‍ മതിയെന്നായി ആ പാവത്തിന്. 


    തന്റെ മനസ്സിലുള്ളത് മുഖത്ത് നിന്നും വായിച്ചെടുത്ത ശംസീരിനോട് അതൊളിപ്പിച്ചു കൊണ്ട് എന്താപ്പാ ശരിക്കും പ്രശ്നം എന്നു ചോദിച്ചു.  കൂടെ ജോലി ചെയ്തിരുന്നായാളുടെ ഭാര്യയുടെ പേരിലാണ് പൈസ അയക്കേണ്ടതെന്നും മുമ്പൊക്കെ അയാളുടെ തന്നെ  പേരിലുള്ള അക്കൌണ്ടിലേക്കായിരുന്നു  പണം അയക്കാറുള്ളതെന്നും  പറഞ്ഞു. പിന്നെ ഇന്നെന്താ  ഇങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി അയാള്‍ ഇന്നീ ലോകത്തിലില്ല എന്നതും തുടര്‍ന്നുള്ള വിവരണവും ഇന്നത്തെ ഉച്ചയുറക്കം കളയുമെന്നു സ്വപ്നേപി നിനച്ചില്ല.


മുസ്തഫ മധ്യപ്രദേശില്‍ നിന്നും ഗള്‍ഫ് ജീവിതത്തിലേക്ക്  കുടിയേറിയത് എല്ലാ പ്രവാസികളെയും പോല്‍ കടങ്ങളും ബാധ്യതകളുടെയും ചുമടു പേറിക്കൊണ്ടു  തന്നെയായിരുന്നു . പക്ഷേ 3 കൊല്ലത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും അയാള്‍ക്കു  കടങ്ങളില്‍ നിന്നും ബാധ്യതകളില്‍ നിന്നും മോചനം നേടാന്‍  സാധിച്ചത്  കുടുംബ സ്നേഹവും തന്റെ പൊന്നു മക്കളോടും ഭാര്യയോടുമൊത്തുള്ള ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ ചിലവഴിക്കാനുള്ള അടങ്ങാത്ത ത്വരയുമായിരുന്നു. 


   ഒടുവില്‍ മടങ്ങി പോകേണ്ട ദിവസം ഇക്കഴിഞ്ഞ ഡിസംബര്‍ 31 നു വൈകുന്നേരം ,മടക്ക ടിക്കറ്റും സര്‍വീസ് പൈസയും വാങ്ങാന്‍ തന്റെ സൈക്കിളില്‍ ഓഫീസിലേക്ക്   പോയ മുസ്തഫ ടിക്കറ്റും  മറ്റ് നൂലാ മാലകളും ഒന്നുമില്ലാത്ത ലോകത്തേക്ക് കാറിന്റെ രൂപത്തില്‍ വന്ന മരണ ദൂതന്റെ ചിറകിലേറിയാണല്ലോ  പറന്നുയര്‍ന്നത്.  


   കടങ്ങളില്ലാത്ത ലോകത്തേക് മുസ്തഫ പോയെങ്കിലും ബാപ്പയുടെ പ്രിയതമന്റെ മടങ്ങി വരവുകള്‍ പ്രതീക്ഷിച്ചു സ്വപ്നങ്ങള്‍ നെയ്ത്ത് കൂട്ടിയ കുടുംബക്കാര്‍കു മുന്നില്‍ മരണ വാര്‍ത്തയെത്തിയ ആ നിമിഷവും  , അവരെങ്ങിനെ അതുള്‍കൊണ്ടു   എന്നുള്ള ചിന്തയും , മരണത്തിന്റെ അനാഥത്വത്തിന്റെ  കപടതയുടെ ഈ ലോകത്തിനെ കുറിച്ചൊന്നും ഇത് വരെ അറിയാത്ത ആ പിഞ്ചു മക്കള്‍  ഇതിനെയൊക്കെ  കുറിച്ച് ഒര്‍ക്കുമ്പോള്‍ റബ്ബേ  മനസ്സ് കൈ വിട്ടു പോകുമോ എന്നൊരു ഭയം.....





3 അഭിപ്രായങ്ങൾ:

jabi പറഞ്ഞു...

Nice one Anwar.Go on... All the best

Unknown പറഞ്ഞു...

ohh ithum undaayirunnu allea kollam keep going

Unknown പറഞ്ഞു...

നന്ദി സുഹൃത്തുക്കളെ ഈ വായനക്ക്, ആശംസകള്‍ക്ക്