2013 ഫെബ്രുവരി 9, ശനിയാഴ്‌ച

ഖബര്‍സ്ഥാന്‍



മുടിയിലും താടിയിലും കാണപ്പെട്ട വെളുത്ത രേഖകളാണോ,സുഹൃത്തിന്റെ ഉമ്മാമയുടെ മരണമാണോ അതോ ഒന്നര വര്ഷം മുന്പ് അബുദാബിയില്‍ വെച്ചു മരിച്ച ബന്ധുവായ നാച്ചിയെ(നാസര്‍)) സ്വപ്നത്തില്‍ കണ്ടതോ ആയിരിക്കാം ഖബര്‍സ്ഥാനെ കുറിച്ച് എഴുതാന്‍ പ്രേരണ നല്കിയത്.


എത്ര ഗജ പോക്കിരിയായാലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം സ്വന്തക്കാരുടെ ഖബറിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവര്‍കു വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ എന്റെ നാട്ടുകാര്‍ ഉപേക്ഷ കാണിക്കാറില്ല.

നാടില്‍ ഉണ്ടായിരുന്നപ്പോയും നാടു വിട്ടു പ്രവാസത്തിലെക് ചേക്കേറി ഇടക്കിടെ നാട്ടിലെത്തുംബോയും ഞാനും ഈ പതിവ് തുടര്‍ന്നിരുന്നു. അത് കൊണ്ട് തന്നെ ഖബര്‍സ്ഥാനിലെ നിത്യ സന്ദര്‍ശകരെ എളുപ്പം തിരിച്ചറിയുകയും ചെയ്തിരുന്നു.


ഏല്ലാ ആഴ്ചയും പുതിയ സന്ദര്‍ശക മുഖങ്ങളും മണണിന്‍റെ നനവ് മാറാത്ത പുതിയ ഖബറുകളും ചെറുപ്പ കാലത്ത് കൌതുകവും ആശ്ചര്യവുമായിരുന്നു . ഖബരാളികല്‍ക് സലാം ചൊല്ലി കുറച്ചു മുന്നോട്ടു പോയപ്പോള്‍ ആദ്യം കണ്ട ശഹ്നാജിന്റെ മുഖം കഴിഞ്ഞാഴ്ച മരിച്ച അവന്റെ ഉപ്പയുടെ വിയോഗം അവനില്‍ തീര്‍ത്ത ശൂന്യതയുടെ ആഴം വിളിച്ചോതുന്നുണ്ടായിരുന്നു. കലങ്ങിയ കണ്ണുകള്‍ ഒളിപ്പിച്ചു കൊണ്ട് ചിരിക്കാന്‍ ശ്രമിച്ച അവന്റെ മുഖത്തേക് നോക്കാനാവാതെ സുഖമല്ലേ എന്നു ചോദിക്കുമ്പോള്‍ എന്റെയും വാക്കുകള്‍ ഇടറിയിരുന്നുവോ?


.
അധിക പേരും മാതാ പിതാക്കളുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ വരുന്നതിനാലാകാം , നിനച്ചിരിക്കാത്ത നേരത്ത് പുത്ര വിയോഗം ഏറ്റു വാങ്ങേണ്ടി വന്ന കാസ്മി ഇക്കയുടെയും ,അസീസിക്കയുടെയും ചിത്രങ്ങള്‍ മായാതെ നില്‍ക്കുന്നത്. പ്രവാസ ജീവിതത്തിനിടയില്‍ ഒരു ദിവസത്തെ ഉറക്കത്തിനിടയിലുണ്ടായ ഒരു ആഘാതം ഉറക്കമുണരാത്ത ലോകത്തേക്ക് ശുഹൈബേ നിന്നെ കൂട്ടികൊണ്ടു പോയതല്ലേ നിന്റെ ഉപ്പയെ നിന്റെ ഖബറിന് മുന്നില്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ച് കൊണ്ട് നില്‍ക്കാന്‍ ഇടയാകിയതെന്നോര്‍ക്കുമ്പോള്‍ ഒരു വിങ്ങല്‍ .


എന്‍റെ രണ്ടാം പ്രവാസ ഭാഗ്യ പരീക്ഷണത്തിന് യാത്ര പുറപ്പെടുന്ന ആ വെള്ളിയാഴ്ച യാത്ര പറയാന്‍ അന്വേഷിച്ച നീ യാത്ര പോയത് അനീസേ എന്നെന്നേക്കുമായിട്ടാനല്ലോ? .എപ്പോഴും പുഞ്ചിരിക്കുന്ന നിന്റെ മുഖം, ഖബര്‍സ്ഥാനില്‍ നിന്റെ ഉപ്പ നിനക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സമയത്ത് സങ്കടതിരമാലകള്‍ തീര്‍ക്കുന്നതും തീര്‍ത്തതും ആ വെള്ളിയാഴ്ച ഹാജീ റോഡിലെ നിന്റെ വീട്ടിലേക്ക് ഒഴുകിയ ജനസഹസ്രങ്ങളെയായിരുന്നില്ലേ.......


പിന്നെയും കുറെ പേര്‍ ചെനോത്തെ സാലിഹും,യു സീ നൌഫലൂം,സിയെശംസീറും,കെപി സലാമും,സീടി സമീറും, ഷമീം ടി കെ പി,സീ കെ വി ശുഹൈബ് അങ്ങിനെ കുറെ വിടരാത്ത മൊട്ടുകള്‍ ..... പിന്നെ മീസാന്‍ കല്ലിന്മേല്‍ മാത്രം പേരുകള്‍ ബാക്കി വെച്ചു പോയ കുറേ പാവം ഖബരാളികളും....പുതിയ സന്ദര്‍ശകരെയും പുതിയ താമസക്കാരെയും കാത്തു കൊണ്ട് വിശാലമായ ഖബര്‍സ്ഥാന്‍ എല്ലാവരെയും ഉള്‍ കൊള്ളാന്‍ തനിക്കാവുമെന്ന അഹങ്കാരത്തോടെ ................









comments

2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

തിരിച്ചുപോക്ക്


ജോലി കിട്ടിയിട്ട് വേണം  ലീവ് എടുക്കാന്‍ എന്നു പറഞ്ഞത് പോലെ ഒരു പണിക്കു  നിന്നിട്ടു  പത്തു മാസം തികയും മുന്‍പേ  നാട്ടിലേക്ക് പോയി . അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ പോന്നു  മോളെ  ഒന്നു കാണണം, റബീഉല്‍ അവ്വലിലെ നേര്‍ച്ചയ്ക്ക് കൂടണം.  ആഗ്രഹങ്ങള്‍ക്ക്  എന്നും  അതിരുകളില്ലല്ലോ. മോളെയും കണ്ടു നേര്‍ച്ചയും കൂടി തിരിച്ചു വരാന്‍  വേണ്ടി കോഴിക്കോടെ എയര്‍പോര്‍ടിലെത്തി. സുഹൃത്തിന്റെ ഉപ്പയെ കൂട്ടാന്‍ പോകുന്ന ടാക്സിയിലാണ് വന്നത്.  അവന്റെ ഉപ്പാക്ക് സുഖമില്ലാതെ  വരുന്നത്   കൊണ്ട് കുറെ സമയം അദേഹത്തെയും  കാത്തു പുറത്തു നിന്നു. നേരം കുറെ ആയിട്ടും അദ്ദേഹത്തെ  കാണാഞ്ഞപ്പോള്‍  അവനോടു  സലാം പറഞ്ഞു പിരിഞ്ഞു .    പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ വന്നവരുടെ മുഖങ്ങളിലെ സന്തോഷം എന്റെ കൂട്ടുകാരനില്‍ മാത്രം കാണാന്‍ കഴിയാത്തത്  ഉപ്പ അസുഖ ബാധിത്നായി വെരുന്നത് കൊണ്ടാവാം.  ഇന്നദ്ദേഹം ഈ ലോകത്തില്‍ നമ്മോടോപ്പവുമില്ല ഖബര്‍ സ്വര്‍ഗപ്പൂന്തോപ്പാക്കി മാറ്റട്ടെ സര്‍വ്വ ലോക രക്ഷിതാവ്‌ ആമീന്‍ .

  വിങ്ങിപൊട്ടുന്ന ഹൃദയം പേറി ലഗ്ഗേജുമായി ട്രോളി ഉന്തി പോകുമ്പോള്‍  വെറുതെ ഒന്നാശിച്ചു വേണ്ടെടാ  നീ പോകേണ്ട വാ നമുക്കിവിടെ ഉള്ളത് കൊണ്ടോണം പോലെ കഴിയാമെന്ന്. വിളിക്കാന്‍ ആരുമില്ല എന്നോര്‍ത്തപ്പോള്‍ ഇനി അങ്ങോട്ടു ഞാന്‍ തനിച്ചെന്ന ചിന്ത ചില്ലറയൊന്നുമല്ല എല്ലാ പ്രവാസികളെയും പോലെ എന്നെയും  അലട്ടിയത്. 


  കാല്‍ അല്പം നീളമുള്ള എനിക്കു മുന്‍ സീറ്റില്‍ ഇരീപ്പിടം കിട്ടിയതില്‍ പടച്ചവനോടു നന്ദി പറഞ്ഞു. എ‌സിയുടെ തണുപ്പ് കൂടിയതോ ഫ്ലൈറ്റിന്റെ ശബ്ദമോ എന്തോ കുറച്ചു അകലെയായി ഇരുന്ന കുട്ടിയുടെ കരച്ചില്‍ ആദ്യം മോളെ  ഓര്‍മിപ്പിച്ചെങ്കിലും പിന്നീടെപ്പോഴോ   അരോജകമായി തോന്നാന്‍ തുടങ്ങി. ആ അമ്മ ഒരു പാടു ശ്രമിച്ചിട്ടും  ഒരു വയസ്സുകാരിയുടെ കരച്ചിലിന് ശക്തി കൂടിയതല്ലാതെ കുറഞ്ഞില്ല. ഞായറാഴ്ചകളിലെ ദൂര ദര്‍ശനിലെ ബധിരര്‍ക്കുള്ള വാര്‍ത്ത അനുസ്മരിപ്പിക്കും വിധമുള്ള പതിവ് കാട്ടി കൂട്ടലുകള്‍ക് (സേഫ്റ്റി ഇന്സ്ടൃക്ഷന്‍ ) ഇടയില്‍    ആ കുഞ്ഞിന്റെ ശബ്ദം നേര്‍ത്തു വന്നപ്പോള്‍ അവള്‍ ഉറങ്ങിയെന്ന് മനസ്സിലായി . 


എയര്‍ ലൈന്‍സിന്റെ ഔദാര്യം കൈ നീട്ടി വാങ്ങി പശിയടക്കിയപ്പോള്‍ എന്റെ കണ്ണുകളിലും ഉറക്കം .  എത്ര നേരം ഉറങ്ങിയെന്നറിയില്ല എന്തു കണ്ടാണ് ഞെട്ടിയതെന്നുമറിയില്ല, കഴിഞ്ഞ രാത്രികളില്‍ തൊട്ടടുത്ത് കിടന്ന എന്റെ പൊഞ്ഞു  മോളെവിടെ.  അവളിപ്പോള്‍ കാതങ്ങളൊരു പാടകലെയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നെഞ്ചിലേക്ക് ആരോ ഭാരമുള്ള എന്തോ കയറ്റി വെച്ച പോലെ. ബോട്ടിലിലുണ്ടായ പച്ച വെള്ളം നാവ് നനച്ചതല്ലാതെ മനസ്സിനെ തണുപ്പിച്ചില്ല.  എസിയുടെ തണുപ്പിലും വിയര്‍കുന്നത് ഞാനറിഞ്ഞു. പെഴ്സിന്റെ ഉള്ളറകളിലുണ്ടായ ഇരുന്നൂറ് ദിര്‍ഹംസും ക്രെഡിറ്റ് കാര്‍ഡിലെ ബാലന്സും  അടുത്ത ഫ്ലൈറ്റില്‍ ദുബായില്‍ നിന്നും തിരിച്ചു നാടിലേക്കുള്ള ടിക്കെറ്റിന് മതിയാകും എന്ന ചിന്ത ഫ്ലൈറ്റ് എത്രയും വേഗം ദുബായില്‍ എത്തിയാല്‍ മതിയെന്നായി.

എവിടെ നിന്നോ ചങ്ക് പോട്ടുമാരുച്ചത്തിലുള്ള  കരച്ചില്‍ എന്നെ  ചിന്തയില്‍ നിന്നും ഉണര്‍ത്തി. നേരത്തെ കരഞ്ഞ കുട്ടിയുടെ അമ്മയാണ് എന്റെ മോളെ എന്റെ മോളെ എന്നു വിളിച്ചു കരയുന്നത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് ഞാനും പോയി.. കുട്ടിക്ക് അനക്കമില്ല . ഓടികൂടിയവരില്‍ പലരും പലതും ചെയ്യൂന്നു കൂട്ടത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ ശക്തിയായി കുട്ടിയുടെ നെഞ്ച് അമര്‍ത്തി കൊടുത്തു.  കുറച്ചു സമയത്തെ ശ്രമഫലമായിട്ടോ  അതോ ആ അമ്മയുടെ നെഞ്ച് പൊട്ടിയ കരച്ചില്‍ കേട്ടിട്ടോ  എന്തോ ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ സന്തോഷത്തിന്റെ പെരുമഴക്കാലം തീര്ത്ത് ആ കുഞ്ഞ് മോള്‍ ഒന്നു  പിടഞ്ഞു. പതിയെ പതിയെ ആ ചെറിയ വായില്‍ ഉറക്കെ കരഞ്ഞു കൊണ്ടേ ഇരുന്നു. ഇപ്പോള്‍ ആ കരച്ചിലിന് ജീവിത താളം തിരിച്ചു കിട്ടിയതിന്റെ തിരിച്ചറിവായിരിക്കാം.  ഇതിനിടയില്‍ പെഴ്സിലെ ക്രെഡിറ്റ് കാര്‍ഡും തിരിച്ചു പോക്കും ഓര്‍മയില്‍ നിന്നും എങ്ങോട്ടോ പോയ് മറഞ്ഞിരുന്നു . 





Write a new comment:

2013 ഫെബ്രുവരി 3, ഞായറാഴ്‌ച

നൊസ്സുകള്‍ : നേരമ്പോക്ക്‌

നൊസ്സുകള്‍ : നേരമ്പോക്ക്‌ഇനി നീ വിളിക്കരുത് ഞാന്‍ വേറെ ആളാണെന്ന് കരുതിയാ ഇത്രയും നാള്‍ സംസാരിച്ചത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കാമുക ഹൃദയങ്ങളിലുണ്ടായേക്കാവുന്ന അവസ്ഥ നിങ്ങല്‍ക് ഊഹിക്കാവുന്നതേയുള്ളൂ. എന്തു പറയും എന്നു കരുതി എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയില്ല പകരം 




നേരമ്പോക്ക്‌



അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണോ, ഇന്റെര്‍നെറ്റ് ചാറ്റിങ്ങോ ഇല്ല. പക്ഷേ എല്ലായിടത്തും ടെലിഫോണ്‍ വ്യാപകമായിരുന്നു. രാവിലെ എട്ടരമുതല്‍ തുടങ്ങും സൈക്കിള്‍ വൃത്തിയാക്കാന്‍ . വീടു  പുതുക്കി പണിത് കൊണ്ടിരിക്കുന്നതിനാല്‍ ആ സമയത്ത്  പണിക്കാരും ഉണ്ടാകും . അവരെ സഹായിക്കാനെന്ന വ്യാജേന വീടിനു മുന്‍വശത്ത്‌  വെറുതെ മണ്ടി നടക്കും . എട്ടേ മുക്കാലോട് കൂടി പത്താം ക്ലാസ്സുകാര്‍ ഒമ്പതരയോട് കൂടി ബാക്കിയുള്ള വെള്ളരിപ്പ്രാവുകളും വീടിന് മുന്നിലുള്ള ഇടവഴിയിലൂടെ കടന്നു പോകും . ഇഷ്ട ഭാജനങ്ങളെ കാണാനാണ് ഈ കാട്ടിക്കൂട്ടലുകളൊക്കെ എന്നിപ്പോള്‍ എല്ലാവര്‍ക്കും  മനസ്സിലായി കാണുമല്ലോ ? അന്നൊരാളില്‍ മാത്രം മനസ്സ് ഉറച്ചു നിന്നിരുന്നില്ല . അതോരോ സമയത്തും ഒന്നില്‍ നിന്നും മറ്റൊന്നിലേക് ചാടിക്കൊണ്ടേയിരുന്നു.


     അന്നത്തെ മിക്കവാറും എല്ലാ പൂവാലന്‍മാര്‍കും സൈക്കിള്‍ കഴിഞ്ഞാല്‍ ടെലിഫോണ്‍ ആയിരുന്നു ഇത്തരം കസര്‍ത്തുകള്‍ക് അത്താണി ആയിടുണ്ടായിരുന്നത്ത്. വീട്ടിലെ അംഗ സംഖ്യ  കുറവായതില്‍ പള്ളിയില്‍ നേര്‍ച്ച ചോര്‍ കൊടുക്കുംബോഴുണ്ടായിരുന്ന വിഷമങ്ങള്‍ ടെലിഫോണ്‍ വിളിക്കാനുള്ള അവസരങ്ങളില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു . കൊളുത്തിക്കിട്ടിയ ഒരു ലൈനില്‍  ഞാനും അങ്ങ് കത്തിക്കേറി . തിരിച്ചു വിളികള്‍ ഇല്ലാതിരുന്നിട്ടു പോലും അങ്ങോട്ടു വിളിക്കുന്നതില്‍ ഞാന്‍ ശൂഷ്കാന്തിക്കുറവ് ഒരിക്കലും  കാട്ടിയില്ല . സന്ധ്യാ സമയങ്ങളില്‍ പൂച്ചക്കാഷ്ടം   മണക്കുന്ന പൂഴി മണലില്‍ മലര്‍നു കിടന്നും , ആള്‍ക്കാരുടെ പച്ച മാംസം തിന്നുന്ന ഫിത്ന കല്ലുകളിലും (ഏഷണിക്കല്ല്)ഞങ്ങള്‍ കാമുകന്മാര്‍   ടെലിഫോണ്‍ വിശേഷങ്ങള്‍ കൈമാറി . പൊടിപ്പും തൊങ്ങലും   വെച്ചു ഓരോന്ന് പറയുമ്പോള്‍ കാമുക ഹൃദയങ്ങള്‍ ഈരേഴ് പതിനാല് ലോകവും കഴിഞ്ഞു തന്റേത് മാത്രമായ പതിനഞ്ചാം ലോകത്തായിരിക്കും . കൊളുത്തിക്കിട്ടിയ ലൈനില്‍  ഇങ്ങനെ കുറെ കാലം വിളി തുടര്‍ന്നു. നേരിട്ട് കാണുമ്പോള്‍ മിണ്ടാനുള്ള ധൈര്യം അതെന്തൊ എങ്ങോട്ടോ ചോര്‍ന്ന് പോകുമായിരുന്നു. 


അന്നും പതിവ് പോലെ വൈകുന്നേരം നമ്മുടെ കക്ഷി സ്കൂള്‍ വിട്ടു വീടിലെത്തുന്ന  സമയം ഹരിച്ചു ഗുണിച്ചു നീട്ടി  രണ്ടു ബെല്ലടിച്ചു . അതായിരുന്നു അടയാളം. രണ്ടാമത്തെ പ്രാവശ്യം ബെല്ലടിച്ചു ഉടനെ ഫോണെടുത്തത് അവളുടെ ജ്യേഷ്ഠത്തി. പതിവ് പോലെ ഫോണ്‍ കട്ട് ചെയ്തു . അഞ്ചു മിനുറ്റിന് ശേഷം വീണ്ടും ഈ പ്രാവശ്യം  അവള്‍ തന്നെ  ഫോണെടുത്തു. ഹലോ എന്നു പോലും പറയാന്‍  സാവകാശം  തരാതെ നീ അന്‍വറല്ലേ എന്നൊരു ചോദ്യം . അതെന്താപ്പാ ഇത് വരെ ഞാന്‍ അന്‍വര്‍ ആയിരുന്നില്ലേ എന്നു ചിന്തിക്കുന്നതിനിടയില്‍  വന്നു അടുത്ത നിര്‍ദ്ദേശം . ഇനി നീ വിളിക്കരുത് ഞാന്‍ വേറെ ആളാണെന്ന് കരുതിയാ ഇത്രയും നാള്‍ സംസാരിച്ചത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കാമുക ഹൃദയങ്ങളിലുണ്ടായേക്കാവുന്ന അവസ്ഥ നിങ്ങള്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.. എന്തു പറയും എന്നു കരുതി എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയില്ല പകരം ഉടനെ വന്നത് നിന്റെ കൂടെ നടക്കുന്ന മറ്റെ പെണ്ണിന് വേറെ വല്ല ലൈനും  ഉണ്ടോ എന്നായിരുന്നു. കാരണം എന്റെ കാമുക മനസ്സ് ഒരിടത്ത് മാത്രം തളച്ച് ഇടാനോ  നഷ്ട പ്രണയത്തെ കുറിച്ച് കടാപ്പുറത്ത് മാനസ മയിലെ പാടി നടക്കുവാനോ  ആഗ്രഹിച്ചിരുന്നില്ല അത്ര തന്നെ .....അല്ല പിന്നെ 





മരണമെന്ന കോമാളി


മാസാവസാനം ആയതിനാലാകം പണം അയക്കാന്‍ വരുന്നവരുടെ എണ്ണം രണ്ടു മൂന്നു ദിവസമായി വളരെ കുറവായിരുന്നു. ഒറ്റക്കും തെറ്റക്കും വരുന്നവരാകട്ടെ ചിന്തകളുടെ കാടു കയറ്റത്തില്‍ നിന്നും അല്പ്പം ആശ്വാസം നല്കുകയും ചെയ്തു. ഇതിനിടക്കെപ്പോയോ വന്ന കാഞ്ഞങ്ങാട് സ്വദേശി ശംസീറിന്റെ ബേജാര്‍ എന്നെയും അല്പ്പം പരിഭ്രമത്തിലാക്കി. 


      കൊണ്ട് വന്ന പേപ്പറിലുള്ള പോലെ തന്നെയാണോ  അക്കൌണ്ട് എന്നു പരിശോധിച്ചിട്ടു അയക്കാനായിരുന്നു ശംസീറിന്റെ ആവശ്യം. സംശയ നിവാരണം നടത്താന്‍ കീ ബോര്‍ഡും മൌസും കുറെ കുത്തലും മാന്തലും ഏറ്റതല്ലാതെ ഫലമൊന്നുമുണ്ടായില്ല. ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ ജാള്യത ഒരു വശത്ത്, അല്ലാപ്പാ നിങ്ങളെന്താ രാവിലെ തന്നെ  മനുഷ്യന്റെ തല തിന്നാന്‍ വന്നതാണോ എന്ന രൂപത്തിലുള്ള എന്റെ മുഖ ഭാവവും കൂടി ആയപ്പോള്‍ എങ്ങിനെയെങ്കിലും അയച്ചാല്‍ മതിയെന്നായി ആ പാവത്തിന്. 


    തന്റെ മനസ്സിലുള്ളത് മുഖത്ത് നിന്നും വായിച്ചെടുത്ത ശംസീരിനോട് അതൊളിപ്പിച്ചു കൊണ്ട് എന്താപ്പാ ശരിക്കും പ്രശ്നം എന്നു ചോദിച്ചു.  കൂടെ ജോലി ചെയ്തിരുന്നായാളുടെ ഭാര്യയുടെ പേരിലാണ് പൈസ അയക്കേണ്ടതെന്നും മുമ്പൊക്കെ അയാളുടെ തന്നെ  പേരിലുള്ള അക്കൌണ്ടിലേക്കായിരുന്നു  പണം അയക്കാറുള്ളതെന്നും  പറഞ്ഞു. പിന്നെ ഇന്നെന്താ  ഇങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി അയാള്‍ ഇന്നീ ലോകത്തിലില്ല എന്നതും തുടര്‍ന്നുള്ള വിവരണവും ഇന്നത്തെ ഉച്ചയുറക്കം കളയുമെന്നു സ്വപ്നേപി നിനച്ചില്ല.


മുസ്തഫ മധ്യപ്രദേശില്‍ നിന്നും ഗള്‍ഫ് ജീവിതത്തിലേക്ക്  കുടിയേറിയത് എല്ലാ പ്രവാസികളെയും പോല്‍ കടങ്ങളും ബാധ്യതകളുടെയും ചുമടു പേറിക്കൊണ്ടു  തന്നെയായിരുന്നു . പക്ഷേ 3 കൊല്ലത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും അയാള്‍ക്കു  കടങ്ങളില്‍ നിന്നും ബാധ്യതകളില്‍ നിന്നും മോചനം നേടാന്‍  സാധിച്ചത്  കുടുംബ സ്നേഹവും തന്റെ പൊന്നു മക്കളോടും ഭാര്യയോടുമൊത്തുള്ള ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ ചിലവഴിക്കാനുള്ള അടങ്ങാത്ത ത്വരയുമായിരുന്നു. 


   ഒടുവില്‍ മടങ്ങി പോകേണ്ട ദിവസം ഇക്കഴിഞ്ഞ ഡിസംബര്‍ 31 നു വൈകുന്നേരം ,മടക്ക ടിക്കറ്റും സര്‍വീസ് പൈസയും വാങ്ങാന്‍ തന്റെ സൈക്കിളില്‍ ഓഫീസിലേക്ക്   പോയ മുസ്തഫ ടിക്കറ്റും  മറ്റ് നൂലാ മാലകളും ഒന്നുമില്ലാത്ത ലോകത്തേക്ക് കാറിന്റെ രൂപത്തില്‍ വന്ന മരണ ദൂതന്റെ ചിറകിലേറിയാണല്ലോ  പറന്നുയര്‍ന്നത്.  


   കടങ്ങളില്ലാത്ത ലോകത്തേക് മുസ്തഫ പോയെങ്കിലും ബാപ്പയുടെ പ്രിയതമന്റെ മടങ്ങി വരവുകള്‍ പ്രതീക്ഷിച്ചു സ്വപ്നങ്ങള്‍ നെയ്ത്ത് കൂട്ടിയ കുടുംബക്കാര്‍കു മുന്നില്‍ മരണ വാര്‍ത്തയെത്തിയ ആ നിമിഷവും  , അവരെങ്ങിനെ അതുള്‍കൊണ്ടു   എന്നുള്ള ചിന്തയും , മരണത്തിന്റെ അനാഥത്വത്തിന്റെ  കപടതയുടെ ഈ ലോകത്തിനെ കുറിച്ചൊന്നും ഇത് വരെ അറിയാത്ത ആ പിഞ്ചു മക്കള്‍  ഇതിനെയൊക്കെ  കുറിച്ച് ഒര്‍ക്കുമ്പോള്‍ റബ്ബേ  മനസ്സ് കൈ വിട്ടു പോകുമോ എന്നൊരു ഭയം.....