2013 ഫെബ്രുവരി 3, ഞായറാഴ്‌ച

നേരമ്പോക്ക്‌



അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണോ, ഇന്റെര്‍നെറ്റ് ചാറ്റിങ്ങോ ഇല്ല. പക്ഷേ എല്ലായിടത്തും ടെലിഫോണ്‍ വ്യാപകമായിരുന്നു. രാവിലെ എട്ടരമുതല്‍ തുടങ്ങും സൈക്കിള്‍ വൃത്തിയാക്കാന്‍ . വീടു  പുതുക്കി പണിത് കൊണ്ടിരിക്കുന്നതിനാല്‍ ആ സമയത്ത്  പണിക്കാരും ഉണ്ടാകും . അവരെ സഹായിക്കാനെന്ന വ്യാജേന വീടിനു മുന്‍വശത്ത്‌  വെറുതെ മണ്ടി നടക്കും . എട്ടേ മുക്കാലോട് കൂടി പത്താം ക്ലാസ്സുകാര്‍ ഒമ്പതരയോട് കൂടി ബാക്കിയുള്ള വെള്ളരിപ്പ്രാവുകളും വീടിന് മുന്നിലുള്ള ഇടവഴിയിലൂടെ കടന്നു പോകും . ഇഷ്ട ഭാജനങ്ങളെ കാണാനാണ് ഈ കാട്ടിക്കൂട്ടലുകളൊക്കെ എന്നിപ്പോള്‍ എല്ലാവര്‍ക്കും  മനസ്സിലായി കാണുമല്ലോ ? അന്നൊരാളില്‍ മാത്രം മനസ്സ് ഉറച്ചു നിന്നിരുന്നില്ല . അതോരോ സമയത്തും ഒന്നില്‍ നിന്നും മറ്റൊന്നിലേക് ചാടിക്കൊണ്ടേയിരുന്നു.


     അന്നത്തെ മിക്കവാറും എല്ലാ പൂവാലന്‍മാര്‍കും സൈക്കിള്‍ കഴിഞ്ഞാല്‍ ടെലിഫോണ്‍ ആയിരുന്നു ഇത്തരം കസര്‍ത്തുകള്‍ക് അത്താണി ആയിടുണ്ടായിരുന്നത്ത്. വീട്ടിലെ അംഗ സംഖ്യ  കുറവായതില്‍ പള്ളിയില്‍ നേര്‍ച്ച ചോര്‍ കൊടുക്കുംബോഴുണ്ടായിരുന്ന വിഷമങ്ങള്‍ ടെലിഫോണ്‍ വിളിക്കാനുള്ള അവസരങ്ങളില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു . കൊളുത്തിക്കിട്ടിയ ഒരു ലൈനില്‍  ഞാനും അങ്ങ് കത്തിക്കേറി . തിരിച്ചു വിളികള്‍ ഇല്ലാതിരുന്നിട്ടു പോലും അങ്ങോട്ടു വിളിക്കുന്നതില്‍ ഞാന്‍ ശൂഷ്കാന്തിക്കുറവ് ഒരിക്കലും  കാട്ടിയില്ല . സന്ധ്യാ സമയങ്ങളില്‍ പൂച്ചക്കാഷ്ടം   മണക്കുന്ന പൂഴി മണലില്‍ മലര്‍നു കിടന്നും , ആള്‍ക്കാരുടെ പച്ച മാംസം തിന്നുന്ന ഫിത്ന കല്ലുകളിലും (ഏഷണിക്കല്ല്)ഞങ്ങള്‍ കാമുകന്മാര്‍   ടെലിഫോണ്‍ വിശേഷങ്ങള്‍ കൈമാറി . പൊടിപ്പും തൊങ്ങലും   വെച്ചു ഓരോന്ന് പറയുമ്പോള്‍ കാമുക ഹൃദയങ്ങള്‍ ഈരേഴ് പതിനാല് ലോകവും കഴിഞ്ഞു തന്റേത് മാത്രമായ പതിനഞ്ചാം ലോകത്തായിരിക്കും . കൊളുത്തിക്കിട്ടിയ ലൈനില്‍  ഇങ്ങനെ കുറെ കാലം വിളി തുടര്‍ന്നു. നേരിട്ട് കാണുമ്പോള്‍ മിണ്ടാനുള്ള ധൈര്യം അതെന്തൊ എങ്ങോട്ടോ ചോര്‍ന്ന് പോകുമായിരുന്നു. 


അന്നും പതിവ് പോലെ വൈകുന്നേരം നമ്മുടെ കക്ഷി സ്കൂള്‍ വിട്ടു വീടിലെത്തുന്ന  സമയം ഹരിച്ചു ഗുണിച്ചു നീട്ടി  രണ്ടു ബെല്ലടിച്ചു . അതായിരുന്നു അടയാളം. രണ്ടാമത്തെ പ്രാവശ്യം ബെല്ലടിച്ചു ഉടനെ ഫോണെടുത്തത് അവളുടെ ജ്യേഷ്ഠത്തി. പതിവ് പോലെ ഫോണ്‍ കട്ട് ചെയ്തു . അഞ്ചു മിനുറ്റിന് ശേഷം വീണ്ടും ഈ പ്രാവശ്യം  അവള്‍ തന്നെ  ഫോണെടുത്തു. ഹലോ എന്നു പോലും പറയാന്‍  സാവകാശം  തരാതെ നീ അന്‍വറല്ലേ എന്നൊരു ചോദ്യം . അതെന്താപ്പാ ഇത് വരെ ഞാന്‍ അന്‍വര്‍ ആയിരുന്നില്ലേ എന്നു ചിന്തിക്കുന്നതിനിടയില്‍  വന്നു അടുത്ത നിര്‍ദ്ദേശം . ഇനി നീ വിളിക്കരുത് ഞാന്‍ വേറെ ആളാണെന്ന് കരുതിയാ ഇത്രയും നാള്‍ സംസാരിച്ചത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കാമുക ഹൃദയങ്ങളിലുണ്ടായേക്കാവുന്ന അവസ്ഥ നിങ്ങള്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.. എന്തു പറയും എന്നു കരുതി എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയില്ല പകരം ഉടനെ വന്നത് നിന്റെ കൂടെ നടക്കുന്ന മറ്റെ പെണ്ണിന് വേറെ വല്ല ലൈനും  ഉണ്ടോ എന്നായിരുന്നു. കാരണം എന്റെ കാമുക മനസ്സ് ഒരിടത്ത് മാത്രം തളച്ച് ഇടാനോ  നഷ്ട പ്രണയത്തെ കുറിച്ച് കടാപ്പുറത്ത് മാനസ മയിലെ പാടി നടക്കുവാനോ  ആഗ്രഹിച്ചിരുന്നില്ല അത്ര തന്നെ .....അല്ല പിന്നെ 





അഭിപ്രായങ്ങളൊന്നുമില്ല: