2013 ഫെബ്രുവരി 17, ഞായറാഴ്‌ച

കുമ്പസാരം

ഉറക്കം പാതി മരണമാണോ ? എന്നു കരുതി സമാധാനിക്കാന്‍ ആണെനിക്കിഷ്ടം. പക്ഷേ മരിച്ചു കഴിഞ്ഞാല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുമെന്ന് കേട്ടിടുണ്ട്. ശരിയാണോ എന്നറിയാന്‍ ഒരു വഴിയുമില്ല. ഉറക്കത്തിനിടയില്‍ ചിലതു കേള്‍ക്കാന്‍ കഴിയാത്തത് കുറച്ചു സമാധാനക്കേട് എനിക്കും സമ്മാനിച്ചു. കേള്‍ക്കേണ്ടത് കേള്‍ക്കാന്‍ നമുക്ക് ആവുന്നില്ലല്ലോ എന്നോര്‍കുമ്പോള്‍ നാം എത്ര നിസ്സാരര്‍.. ..


ഡ്യൂട്ടി കഴിഞ്ഞു വന്നു ഭക്ഷണമുണ്ടാക്കുന്ന സമയത്തെ ചാറ്റിങ്ങിനിടയിലെപ്പോയോ സുഹൃത്ത് തലേന്നാള്‍ നട്ടപ്പാതിരാ നേരത്ത് ഫ്ലാറ്റിന്റെ മെയിന്‍ ഡോര്‍ തുറന്നു ഏതോ ഒരു രൂപം ഓടിപ്പോകുന്നതു കണ്ടെന്നു പറഞ്ഞത് കമന്റുകളുടെ പൂരത്തിന് തിരി കൊളുത്തി. പുലര്‍ച്ചെ മൂണ് മണിക്കും നാല് മണിക്കും ഉണര്‍ന്നിരിക്കുന്ന ഞാന്‍ ഇണയെ വിളിക്കുന്ന പേരറിയാത്ത ഒരു പക്ഷിയുടെ നീട്ടി വിളിയും അതിനുള്ള തിരിച്ചു വിളിയും കേള്‍ക്കാറുള്ളതും അതിനിടയില്‍ ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങി വരുന്ന കറുത്ത കണ്ടന്‍ പൂച്ചയെ കാണാറുള്ളതും, ഇരുട്ടില്‍ ആ പൂച്ചയുടെ കണ്ണിലെ തിളക്കം എന്നെ കുറെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടി ഞാന്‍ ഇന്ന് വരെ വേറൊന്നും കണ്ടിട്ടില്ല എന്നും പറഞ്ഞു


സുഹൃത്ത് കണ്ടത് കള്ളനെന്നു നിജാസ്, മരുഭൂമിയിലെ കോണ്ക്രീറ്റ് കാടുകളില്‍ ഇന്നും ശൈത്താനും ജിന്നുമുണ്ടെന്ന് ഹമീദിക്ക, ഹമീദിക്ക ഉള്ളിടത്ത് വേറെ ഒരു ശൈത്താനും ജീന്നിനും ചാന്‍സേ ഇല്ല എന്നു നജീബ്, രാത്രിയിലെ അന്ത്യ യാമങ്ങളില്‍ നീര് ഊറ്റിക്കുടിക്കുവാന്‍ ചുറ്റിക്കറങ്ങുന്ന ഫിലിപ്പിനോ പുളുന്താന്‍ ആയിരിക്കാമെന്ന് നവാസും. അവിടന്നങ്ങോട്ട് ഭൂത പ്രേത പിശാചുക്കളുടെ പൊടിപ്പും തൊങ്ങലും വെച്ച പഴം പുരാണങ്ങളുടെ ഭാണ്ഡകെട്ടഴിച്ചുള്ള ലിങ്കേറായിരുന്നു.


ആവി പറക്കുന്ന നെയ്ച്ചോറുംബീഫും വെട്ടി വിഴുങ്ങുന്നതിനിടയില്‍ എന്റെ ഉറക്കത്തെ കുറിച്ചുള്ള ഗോകുലിന്റെ കമന്‍റ് എന്നില്‍ വല്ലാത്ത സങ്കടം തീര്‍ത്തു . സംഭവം ഇങ്ങിനെ പുലരും വരെ ഫേസ് ബുക്കിലെ ഗ്രൂപ്പായ ഗ്രൂപ്പിലും വാളിലും ചുറ്റിക്കറങ്ങി ഉറങ്ങിയ ഞാന്‍ മുറിയുടെ തൊട്ടടുത്തുള്ള ബാത്ത് റൂമില്‍ ന്നിന്നുയര്‍ന്ന ബംഗാളി ഏലക്ട്രീഷന്‍റെ ദീന രോദനം കേട്ടില്ല . അതോ സുന്ദര സ്വപ്നത്തിലെ ഗാനത്തിലെ കോറസ്സായിട്ടാണൊ അതെനിക്ക് തോന്നിയത് എന്നറിയില്ല ഇന്നും.


അവര്‍ വന്നത് കേടായ ഹീറ്റര്‍ മാറ്റാനായിരുന്നു. പണിക്കിടയിലെപ്പോഴോ ആണിയോ സ്ക്രൂവോ എന്തോ എടുക്കാന്‍ അവരിലൊരാള്‍ പുറത്തേക്ക്‌ പോയി. ഏണിക്കു മുകളില്‍ ഭാരമുള്ള ഹീറ്ററും താങ്ങിപ്പിടിച്ചിരിക്കുന്ന സുഹൃത്തിനെ കുറച്ചു നേരത്തേക്ക് മറന്നു പോയി. കൈ വേദന പാരമ്യതയിലെത്തിയപ്പോള്‍ ആ പാവം ഇവിടെ ആരുമില്ലേ എന്നെ സഹായിക്കാന്‍ എന്നു അലറി വിളിച്ചത് തൊട്ടടുത്ത റൂമില്‍ കിടന്നുറങ്ങുകയായിരുന്ന എനിക്ക് കേട്ടത് വേറൊരു രൂപത്തില്‍ . പിന്നീട് ആര് വന്നയാളെ സഹായിച്ചതെന്നറിയില്ല. ഉറക്കമുണര്‍ന്ന ഞാന്‍ കാണുന്നതു ബംഗാളിയില്‍ പരസ്പരം കടിച്ചു കീറുന്ന ഇരുവരെയും ആയിരുന്നു. ആ സമയത്ത് അതിനു മുമ്പേ നടന്നതിനെ കുറിച്ചറിയാത്ത ഞാന്‍ അവരുടെ സംസാരത്തെ രൂക്ഷമായ ഒരു നോട്ടത്തിലൂടെ മുറിപ്പെടുത്തിയിരുന്നുവോ? ഓര്‍മയില്ല.


അയാള്‍ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കില്‍ പടച്ചവനേ എന്റെ സങ്കടങ്ങള്‍ എപ്പോള്‍ തീരുമെന്നതിനെ കുറിച്ച് സുഹൃത്തുക്കളുമായി ഉറക്കത്തിന് മുമ്പൊരു കുമ്പസാരം നടത്തി .ആ സമയത്ത് ഞാനും ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നെന്നും, അവര്‍ പണിയെടുക്കുന്നത് കൊണ്ട് ബാല്‍ക്കണിയുടെ വാതിലടച്ചിട്ടായിരുന്നു ഫോണ്‍ വിളിച്ചിരുന്നതും എന്ന കൂട്ടുകാരന്റെ വാക്കുകകള്‍ അത് വരെ എന്റെ പാതി ശവാവസ്ഥയില്‍ സമാധാനം പൂണ്ട മനസ്സില്‍ വൈ ഫൈ സംവിധാനത്തിലൂടെ നമ്മള്‍ നമ്മളിലെക്കൊതൂങ്ങിയതും നമ്മുടെ മനുഷ്യത്വത്തിന്റെ സഹാനുഭൂതിയുടെ ബാല്‍കണിയുടെ വാതിലുകളല്ലെ അടച്ചിടുന്നതെന്നും ഞെട്ടലോടെ തിരിച്ചറിയുന്നു.

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

hmm aayi varunnund oru thoolika karan sramichu kondea irikoo postum nannayitund

Unknown പറഞ്ഞു...

നൌഫികെഞ്ചു നന്ദി

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Deepa പറഞ്ഞു...

:)