2013 ഫെബ്രുവരി 17, ഞായറാഴ്‌ച

വിധി


ആരാലും തടുക്കാന്‍ വയ്യാത്ത വിധിയുടെ കയ്യിലെ കളിപ്പാട്ടങ്ങളാണ് ഓരോ ജീവിതവും. സ്വപ്നം കാണുന്നതൊന്നു സംഭവിക്കുന്നത് മറ്റൊന്നും. ഏതു സമയവും നമ്മില്‍ നിന്ന് തട്ടിയെടുക്കപ്പെടാവുന്ന ഒന്നാണ് നമ്മുടെ ജീവന്‍ എന്ന തിരിച്ചറിവ്‌ ഓരോരോ മരണ വാര്‍ത്തകള്‍ തന്നെയാണ് നമുക്ക്‌ നല്‍കുന്നതും.

കൊതിച്ചു കിട്ടിയ വെളിയാഴ്ച്ച അവധി . അവധിയുടെ ആലസ്യത്തിനിടയില്‍ നിനച്ചിരിക്കാത്ത സമയത്ത് കേള്‍ക്കേണ്ടി വന്ന സുഹൃത്തിന്റെ ഉമ്മയുടെ മരണ വിവരം കുറച്ചൊന്നുമല്ല മനസ്സിനെ നൊമ്പരപ്പെടുത്തിയത്. അടുത്ത മാസം ഉമ്രക്ക് പോകാന്‍ തയ്യാറെടുത്തിരുന്ന ഉമ്മ . ആ ഉമ്മയ്ക്ക് യാത്രാ സംബന്ധമായി വേണ്ടുന്ന സാധനങ്ങളൊക്കെ രാവിലെ പോയി വാങ്ങി വെച്ച് ഉമ്മയെ കാണാനും യാത്ര അയക്കാനും വേണ്ടി അവധി എടുത്ത് ദിവസങ്ങള്‍ എണ്ണി തീര്‍ത്ത് കൊണ്ടിരിക്കുന്ന സുഹൃത്ത്‌ , വൈകുന്നേരം ഉമ്മയുടെ വിയോഗ വാര്‍ത്ത എങ്ങിനെ ഉള്‍ക്കൊള്ലാനാവും. ജഗന്നിയന്താദാവിന്റെ വിധി വിലക്കുകള്‍ നമ്മള്‍ ഉള്‍ക്കൊണ്ടല്ലേ മതിയാവൂ. ആ തീയ്യതി ആര്‍ക്കും തീരുമാനിക്കാന്‍ പറ്റില്ലല്ലോ.


കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ കണ്ടപ്പോള്‍ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകാതെ അവനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പരതുകയായിരുന്നോ അതോ ഒരാശ്വാസ വാക്കും ആ മനസ്സിനെ തണുപ്പിക്കില്ല എന്നാ തിരിച്ചറിവോ എനിക്കറിയില്ല. കമ്പനിയില്‍ നിന്ന് പാസ്പോര്‍ട്ടും കൈപറ്റി അബു ദാബിയില്‍ നിന്നും വരുന്ന അവന്റെ ഉടപ്പിരപ്പുകളെ കാത്തു ദുബായി എയര്‍പ്പോര്‍ട്ടിനടുത്ത്‌ കാത്തിരുന്ന സമയം അവന്റെ ഉള്ളില്‍ ഉമ്മയുടെ ഓര്‍മ്മക തികട്ടുന്നതും കണ്ണീര്‍ ചാലുകളായി പുറത്ത് വരുന്നതും കണ്ടു നില്‍ക്കാനല്ലാതെ മറ്റൊന്നുംആ നേരം ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കൂടപ്പിറപ്പുകള്‍ പരസ്പരം കണ്ടു മുട്ടി കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ ആ നേരം പടച്ചവന്റെ മുന്നിലല്ലാതെ പടപ്പുകള്‍ക്ക് മുന്നില്‍ ഒരിക്കലും കണ്ണുനീര്‍ വീഴ്ത്തുകയില്ല എന്ന ശപഥം പാലിക്കുവാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ സലാം ചൊല്ലി യാത്ര പിരിയും നേരം വിയോഗങ്ങും വേര്‍പ്പാടുകളും തീര്‍ക്കുന്ന വൈഷമ്യങ്ങളുടെ നേരത്തു പറയാനുള്ള വാക്കുകള്‍ പരതുകയായിരുന്നോ ഞാന്‍ .നിനച്ച്ചിരികാത്ത നേരത്തെത്തുന്ന കൊതിക്കാത്ത അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുക ..
.

അഭിപ്രായങ്ങളൊന്നുമില്ല: